ശ്രീനഗർ: ഇൻഡി സഖ്യത്തിന് വീണ്ടും തിരിച്ചടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് മത്സരിക്കും. ഇതിൽ ഇനി മറിച്ചൊരു അഭിപ്രായമില്ല. ഉക്കാര്യത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അതേസമയം തന്നെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്- നാഷണൽ കോൺഫറൻസ് ചർച്ച പരാജയമാണെന്ന് പറഞ്ഞ ഫറൂഖ് അബ്ദുള്ള എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണങ്ങളെ തള്ളിയില്ല. മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ള ഇൻഡി സഖ്യത്തിന്റെ ശക്തമായ വക്താവായിരുന്നു. എന്നാൽ, ഈ തീരുമാനത്തിന്റെ കാരണം എന്തെന്ന് ഫറൂഖ് അബ്ദുള്ള വ്യക്തമാക്കിയിട്ടില്ല.
ഈ മാസം ആദ്യം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസ്ഥാനത്ത് കോൺഗ്രസുമായി എഎപി സഖ്യമുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. േകാൺഗ്രസുമായി സംഖ്യത്തിനില്ലെന്ന ടിഎംസി നേതാവ് മമത ബാനർജിയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഭഗവന്ത് മാനിന്റെയും പ്രഖ്യാപനം. ഫറൂഖ് അബ്ദുള്ള കൂടി തന്റെ തീരുമാനം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിന് കനത്ത പ്രഹരമേൽക്കുമെന്നത് ഉറപ്പായിക്കഴിഞ്ഞു.
Discussion about this post