ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 1,756 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിഗ്‌സാറിലാണ് പവർ പ്രേജക്ട് സ്ഥാപിക്കുന്നത്.
ആത്മനിർഭർ ഭാരത് പദ്ധതിയുമായി യോജിപ്പിച്ചാണ് സോളാർ പദ്ധതി നടപ്പിലാക്കുന്നത്. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, നെറ്റ് സീറോ വിഷൻ എന്ന ലക്ഷ്യം കൈവരിക്കുക, സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ചെയ്യുക, എന്നിവയാണ് സോളാർ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലൂടെ ഏകദേശം 750 ദശലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സോളാർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 700ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സംസ്ഥാനത്ത് ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ സുപ്രധാന ലക്ഷ്യം.
വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ’ പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും . പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. റോഡുകൾ, റെയിൽവേ, സോളാർ എനർജി, പവർ ട്രാൻസ്മിഷൻ, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് അദ്ദേഹം സമർപ്പിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുക.
Discussion about this post