ടെൽ അവീവ്: ഹിസ്ബുള്ളയുടെ അൽ-ഹജ് റദ്‌വാൻ ഫോഴ്‌സിൻ്റെ സെൻട്രൽ കമാൻഡറായ അലി മുഹമ്മദ് അൽ-ദബ്‌സിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ഹസൻ ഇബ്രാഹിമിനെയും ബുധനാഴ്ച രാത്രി ലെബനനിൽ തങ്ങളുടെ സൈന്യം വധിച്ചതായി വെളിപ്പെടുത്തി ഇസ്രായേലി ഡിഫെൻസ് ഫോഴ്സ്.
2023 മാർച്ചിൽ വടക്കൻ ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന മെഗിദ്ദോ ജംഗ്ഷനിൽ നടന്ന ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് അൽ-ദബ്സ്. ഗാസയിലെ ആക്രമണ സംഭവങ്ങൾ ഉൾപ്പെടെ
ഇസ്രായേലിനെതിരായ ഹിസ്ബുള്ളയുടെ പല തീവ്രവാദ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തയാളാണ് ഇപ്പോൾ കൊല്ലപ്പെട്ട അൽ ഡബ്‌സ്.
തെക്കൻ ഇസ്രായേലിലെ നബാത്തിയിലെ ഹിസ്ബുള്ള ഭീകര സംഘടനയുടെ സൈനിക ഘടനയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇയാളെ ഉൾപ്പെടെയുള്ള മൂന്ന് ഭീകരരെ ഇസ്രായേൽ സൈന്യം ഉന്മൂലനം ചെയ്തത്
Discussion about this post