ന്യൂഡൽഹി∙ ‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ സന്ദർശനത്തിനിടെ വൻ ജനാവലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. മ്പോഴാണ് ഈ സിനിമ കാണാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി യാമി ഗൗതം ആണ് പ്രധാന കഥാപാത്രം. പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് യാമി ഗൗതം രംഗത്തെത്തി
ഈ മാസം 23ന് ചിത്രം തിയറ്ററുകളിലെത്തും. ഇതിനു മുൻപ് പ്രധാനമന്ത്രി തന്നെ ചിത്രത്തെ കുറിത്ത് സംസാരിച്ചത് വലിയ പ്രമോഷനായാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്. . ‘‘ആർട്ടിക്കിൾ 370നെക്കുറിച്ച് ഈ ആഴ്ച ഒരു സിനിമ പുറത്തിറങ്ങുന്നതായി അറിഞ്ഞു. ഈ വിഷയത്തിൽ ആളുകൾക്ക് കൃത്യമായ വിവരവും ധാരണയും ലഭിക്കാൻ സിനിമ സഹായിക്കുന്നത് നല്ല കാര്യമാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
‘‘ആർട്ടിക്കിൾ 370 എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വിധത്തിൽ അസാമാന്യമായ കഥ നിങ്ങളിലേക്ക് എത്തിക്കാനാകുമെന്നു തന്നെ ഞാനും ടീമും ഉറച്ചു വിശ്വസിക്കുന്നു’– മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവച്ച് യാമി ഗൗതം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
രാഷ്ട്രീയം പ്രമേയമാക്കിയുള്ള ‘ആർട്ടിക്കിൾ 370’ എന്ന ആക്‌ഷൻ സിനിമയിൽ എൻഐഎ ഏജന്റായാണ് യാമി ഗൗതം എത്തുന്നത്. പ്രിയാമണി, അരുൺ ഗോവിൽ, ൈവഭവ്, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ, കിരൺ കർമാർകർ, അശ്വനി കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു ആദിത്യ ധർ, മൊണാൽ താക്കർ എന്നിവരുടെ കഥയ്ക്ക് ആദിത്യ സുഹാസാണു തിരക്കഥ എഴുതിയത്.
യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമ രാഷ്ട്രീയ ഗൂഢാലോചന, ദേശീയ സുരക്ഷ, മയക്കുമരുന്ന് കടത്ത് എന്നീ സാഹചര്യങ്ങളെ ഉൾക്കൊള്ളിച്ചുള്ള പ്രമേയാണ് അവതരിക്കുന്നത്.
സിനിമയിൽ എൻഐഎ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ, യാമി വലിയ രീതിയിലുള്ള പരിശീലനങ്ങളാണ് പൂർത്തിയാക്കേണ്ടിവന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെയും ദേശീയ സുരക്ഷയുടെയും സങ്കീർണ്ണമായ മേഖലയിലേക്കാണ് സിനിമ എത്തിനിൽക്കുന്നത്. യാമി ഗൗതമിൻറെ കരിയറിനെ ‘ആർട്ടിക്കിൾ 370’ നിർവചിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി കശ്മീരിൽ സംസാരിച്ചത്. ഏകദേശം അര മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിൽ ആണ് സിനിമയെ കുറിച്ച് മോദി പരാമർശിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് 370 സീറ്റുകൾ നൽകണമെന്നു മോദി അഭ്യർഥിച്ചു.
Discussion about this post