ന്യൂഡൽഹി : ഇന്ത്യ പ്രഖ്യാപിച്ച ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനോ കൂട്ടാളികളോ അവരുടെ പരിധി ലംഘിച്ചാൽ അമേരിക്ക തീർച്ചയായും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി റിച്ചാർഡ് വർമ. ഇന്ത്യയിലെയും അമേരിക്കയിലെയും അഭിപ്രായ സ്വാതന്ത്രത്തെ പറ്റിയുള്ള നിയമങ്ങൾ വ്യത്യസ്തമാണെന്നും, അതിനാൽ നിയമത്തിനുള്ളിൽ നിന്ന് കൊണ്ടുള്ള കാര്യങ്ങളെ ഞങ്ങൾക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ പരിധി വിട്ട് പോവുകയാണെങ്കിൽ അമേരിക്ക ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചൊവ്വാഴ്‌ച ഇന്ത്യൻ മാദ്ധ്യമമായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് , നിയമങ്ങൾക്കുള്ളിൽ നിന്ന് മാത്രമേ ഞങ്ങൾക്ക് പ്രവർത്തിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയത് .
ഞാൻ വിശദാംശത്തിലേക്ക് കടക്കുന്നില്ല, പക്ഷേ ഞാൻ പറഞ്ഞ കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു ഞങ്ങൾക്ക് നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് മാത്രമേ പ്രവർത്തിക്കാനാകൂ. അങ്ങനെ മാത്രമേ ഞങ്ങൾ പ്രവൃത്തിക്കുന്നുമുള്ളൂ, എന്നാൽ എന്തിനും ഒരു പരിധിയുണ്ട്. ആ പരിധി കടന്നാൽ പിന്നെ അവരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ അവരെ ഞങ്ങൾ അനുവദിക്കില്ല. അത്തരത്തിൽ അഭിപ്രായ സ്വാതന്ത്രത്തിന്റെ പരിധി ഏതെങ്കിലും തരത്തിൽ അവർ കടക്കുന്നുണ്ടോ എന്ന തുടർച്ചയായ നിരീക്ഷണത്തിലാണ് അമേരിക്കയെന്നും ഖലിസ്ഥാനി തീവ്രവാദികളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
ആളുകൾ പല അഭിപ്രായങ്ങളും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യക്കും അമേരിക്കയ്ക്കും വ്യത്യസ്ത നിയമങ്ങളാണുള്ളത്. എവിടെ വച്ചാണ് ആ പരിധി വിടുന്നത് എന്ന് ഞങ്ങൾക്ക് വിലയിരുത്തേണ്ടതുണ്ട്, എന്നാൽ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഏതെങ്കിലും അക്രമമോ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല, നിയമം അനുവദിക്കുന്നിടത്ത് ഞങ്ങൾ അത് തകർക്കും, ഞങ്ങൾ അത് ചെയ്തിട്ടുണ്ട് , ഞങ്ങൾ അത് ചെയ്യുന്നത് ഇനിയും തുടരും,” വർമ്മ വ്യക്തമാക്കി
Discussion about this post