ശ്രീനഗർ :ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ ഒരു വിദേശി മരിച്ചു. റഷ്യയിൽ നിന്നുള്ള ഒരു സ്‌കൈയറാണ് മരിച്ചത്. ആറ് സ്‌കൈയറർമാരെ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഗുൽമാർഗിന്റെ മുകൾ ഭാഗങ്ങളിൽ കോങ്ദൂരി ചരിവുകൾക്ക് സമീപമാണ് വൻ ഹിമപാതമുണ്ടായതായത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട ആറുപേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഗുൽമാർഗിൽ ശൈത്യകാല മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ഹിമപാതമുണ്ടായത്. പോലീസ്, 18ആർആർ, എച്ച്എഡബ്ല്യുഎസ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
പ്രദേശവാസികളുടെ സഹായമില്ലാതെ വിദേശികൾ ഒറ്റയ്ക്കു സ്‌കൈയിങ്ങിനു ശ്രമിച്ചതും അപകട കാരണമായെന്നാണു സൂചന . കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുന്നുണ്ട്. പ്രദേശത്ത് ഇനിയും ഹിമപാതം രൂപപ്പെട്ടേക്കാമെന്നാണു വിവരം.
Discussion about this post