ന്യൂഡൽഹി: ഗുജറാത്തിൽ 13500 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ മെഹസാനയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം വിവിധ വികസന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്റർനെറ്റ് കണക്ടിവിറ്റി, റോഡ്, റെയിൽ, വിദ്യഭ്യാസം, ആരോഗ്യം, റിസർച്ച് ആന്റ് ടൂറിസം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ക്ഷേത്രങ്ങൾ വെറും ദോവാലയങ്ങൾ മാത്രമല്ലെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തിന്റെ സംസ്കാരത്തിയെും പാരമ്പര്യത്തിന്റെയും പ്രതീകമാണ് ക്ഷേത്രങ്ങൾ. ഒരുവശത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കുമ്പോൾ മറുവശത്ത് കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യയിലേത് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഉദ്ഘാടനത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.
കൃത്യം ഒരു മാസം മുൻപ് താൻ അയോദ്ധ്യയിൽ രാമന്റെ പാദങ്ങളിൽ ആയിരുന്നു. അന്ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചു. അതിന് ശേഷം ഫെബ്രുവരി 14ന് അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൽക്കി ധാമിന് അടിത്തറയിട്ടു. ഇന്ന് വാലിനാഥ് മഹാദേവ ക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനും ഭാഗ്യം സിദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെയാണോ മോദി ഉറപ്പ് നൽകുന്നത്, അതെല്ലാം മോദി നിറവേറ്റും. ദീസ റൺവേ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post