ലണ്ടൻ: യുകെ പാർലമെൻ്റ് സംഘടിപ്പിച്ച ‘സങ്കൽപ് ദിവസ്’ പരിപാടിയിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താനെയും മറ്റ് സങ്കുചിത താല്പര്യക്കാരുടെയും കുപ്രചരണങ്ങൾ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. അവർ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാൻ്റെ കുപ്രചരണങ്ങളെ അപലപിക്കുകയും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിൽ തനിക്ക് പരിപൂർണ്ണ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാണ് എന്ന് പ്രസ്താവന നടത്തുകയും ചെയ്തു
തീവ്രവാദ ഭീഷണിയെത്തുടർന്ന് രാജ്യം വിടേണ്ടി വന്ന മലാല യൂസഫ്‌സായിയല്ല താനെന്ന് മിർ തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. “ഞാൻ ഒരു മലാല യൂസഫ്സായി അല്ല, കാരണം എൻ്റെ രാജ്യമായ ഇന്ത്യയിൽ, ഇന്ത്യയുടെ ഭാഗമായ എൻ്റെ ജന്മനാടായ കശ്മീരിൽ ഞാൻ സ്വതന്ത്രയും സുരക്ഷിതയുമാണ് അവർ വ്യക്തമാക്കി .
“ഞാൻ മലാല യൂസുഫ്‌സായി അല്ല, കാരണം എൻ്റെ രാജ്യമായ ഇന്ത്യയിൽ ഞാൻ സ്വതന്ത്രയും സുരക്ഷിതയു മാണ്. എൻ്റെ ജന്മനാട്ടിൽ, ഇന്ത്യയുടെ ഭാഗമായ കാശ്മീരിൽ നിന്നും , എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അഭയം തേടി വരേണ്ട ആവശ്യമില്ല. ഞാൻ മലാല യൂസുഫ്‌സായി അല്ല, പക്ഷേ, എൻ്റെ രാജ്യത്തെ, പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ ജന്മദേശത്തെ, അടിച്ചമർത്തപ്പെട്ടതാണെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. ഒരിക്കൽ പോലും ഇന്ത്യൻ കശ്മീർ സന്ദർശിക്കാൻ താൽപ്പര്യപ്പെടാത്ത, എന്നാൽ ഇവിടെ ശീതീകരിച്ച മുറികളിലിരുന്നു കൊണ്ട് അടിച്ചമർത്തലിൻ്റെ കഥകൾ മെനഞ്ഞെടുക്കുന്ന സോഷ്യൽ മീഡിയയിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുമുള്ള ടൂൾകിറ്റ് അംഗങ്ങളെ ഞാൻ എതിർക്കുന്നു. ,” മിർ യുകെ പാർലമെൻ്റിൽ പറഞ്ഞു.
“ഇന്ത്യക്കാരെ മതത്തിൻ്റെ പേരിൽ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ തകർക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. ഈ വർഷത്തെ സങ്കൽപ് ദിവസിൽ, യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തക്കാർ എൻ്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളിലോ അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിലോ നിങ്ങളുടെ കപടമായ ധാർമ്മികത അവസാനിപ്പിക്കുക, നിങ്ങളുടെ യുകെയിലെ സ്വീകരണമുറികളുടെ സുരക്ഷിതത്വത്തിൽ ഇരുന്നു കൊണ്ട് ഇന്ത്യൻ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. ആയിരക്കണക്കിന് കശ്മീരി അമ്മമാർക്ക് ഇതിനകം തന്നെ തങ്ങളുടെ മക്കളെ തീവ്രവാദം കാരണം നഷ്ടപ്പെട്ടു. ഞങ്ങളുടെ പിന്നാലെ വരുന്നത് നിർത്തൂ, എൻ്റെ കശ്മീരി സമൂഹത്തെ ദയവ് ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ, നന്ദി ജയ് ഹിന്ദ്,” അവർ കൂട്ടിച്ചേർത്തു.
Discussion about this post