പാരിസ്: ദേശീയ പതാകയെ അവഹേളിച്ച ഇസ്ലാമിക പുരോഹിതനെ രാജ്യത്ത് നിന്നും പുറത്താക്കി ഫ്രാൻസ്. ടൂനീഷ്യൻ ഇസ്ലാമിക പുരോഹിതനായ ഇമാം മജൗബ് മജൗബിയ്‌ക്കെതിരെയാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. ഫ്രഞ്ച് പതാകയെ അവഹേളിച്ചതിൽ മജൗബിയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പുറത്താക്കിയത്.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു മജൗബ് ഫ്രഞ്ച് പതാകയെ അവഹേളിച്ചത്. മൂന്ന് നിറങ്ങളിലുള്ള ഫ്രാൻസിന്റെ പതാക പൈശാചികമാണെന്നായിരുന്നു ഇയാൾ സമൂഹമാദ്ധ്യത്തിൽ കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ പോസ്റ്റ് വൈറൽ ആയി. ഇതിന് പിന്നാലെ ഇയാളെ ഫ്രാൻസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജെറാൾഡ് ധർമാനിൻ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര ഇസ്ലാമിക ചിന്തകനായ ഇമാം മജൗബ് മജൗബിയെ രാജ്യത്ത് നിന്നും പുറത്താക്കിയതായി അറിയിക്കുന്നു. പരാമർശത്തിൽ അറസ്റ്റ് രേഖപ്പെടുത്തി 12 മണിക്കൂറിനുള്ളിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ എട്ടൗബ മസ്ജിദിലെ പുരോഹിതനാണ് മജൗബ്. സംഭവത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി മജൗബ് രംഗത്ത് എത്തി. ദേശീയ പതാകയെ അവഹേളിക്കാൻ ലക്ഷ്യമിട്ടല്ല തന്റെ പരാമർശം എന്നായിരുന്നു മജൗബിന്റെ വിശദീകരണം.
അതേസമയം മജൗബിന്റൈ തീവ്ര ഇസ്ലാമിക ആശയങ്ങളിൽ നിരവധി തവണയാണ് വിമർശനവും പ്രതിഷേധവും ഉയർന്നിട്ടുള്ളത്. പലതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ഉയരുന്നതിനിടെ ആയിരുന്നു പതാകയെക്കുറിച്ചുള്ള വിവാദ പോസ്റ്റ്.
Discussion about this post