Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഇന്ന് കൊടുംചൂടിന് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലെർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

by Brave India Desk
Feb 29, 2024, 07:15 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളത് കൊണ്ട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രത്യേകം നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം പ്രവചനം.

Stories you may like

അയ്യേ നാണക്കേട്: ആള് കളിക്കാനായി ദുരന്തമുഖത്തേക്ക് കാലാവധി കഴിഞ്ഞ സാധനങ്ങളയച്ച് പാകിസ്താൻ; നിങ്ങളെ എങ്ങനെ വിശ്വസിക്കാനാണെന്ന് ശ്രീലങ്ക

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്

പകൽ 11 am മുതൽ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Tags: high temperature in kerala
Share9TweetSendShare

Latest stories from this section

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

കശ്മീർ അതിർത്തിക്കടുത്ത് 120 ഓളം ഭീകരർ തക്കംപാത്തിരിക്കുന്നു: അതീവ ജാഗ്രതയിൽ ബിഎസ്എഫ്: ഓപ് സിന്ദൂർ 2.0

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

Discussion about this post

Latest News

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

അയ്യേ നാണക്കേട്: ആള് കളിക്കാനായി ദുരന്തമുഖത്തേക്ക് കാലാവധി കഴിഞ്ഞ സാധനങ്ങളയച്ച് പാകിസ്താൻ; നിങ്ങളെ എങ്ങനെ വിശ്വസിക്കാനാണെന്ന് ശ്രീലങ്ക

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

കശ്മീർ അതിർത്തിക്കടുത്ത് 120 ഓളം ഭീകരർ തക്കംപാത്തിരിക്കുന്നു: അതീവ ജാഗ്രതയിൽ ബിഎസ്എഫ്: ഓപ് സിന്ദൂർ 2.0

ചെന്നൈ സൂപ്പർ കിങ്‌സ് അവനായി കോടികൾ മുടക്കും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അൺക്യാപ്പ്ഡ് താരമാകും അയാൾ: ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സ് അവനായി കോടികൾ മുടക്കും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അൺക്യാപ്പ്ഡ് താരമാകും അയാൾ: ആകാശ് ചോപ്ര

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies