തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ളവരുടെ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഇടപെട്ട് എബിവിപി. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ സമരം ചെയ്യുമെന്ന് എബിവിപി പ്രഖ്യാപിച്ചു. എസ്എഫ്ഐ ക്രൂരമായ മർദ്ദിച്ച് മരണത്തിലേക്ക് നയിച്ച സിദ്ധാർത്ഥിന്റെ വീട് എബിവിപി നേതൃത്വം സന്ദർശിച്ചു.
നെടുമങ്ങാട് ഉള്ള സിദ്ധാർത്ഥിന്റെ വീട്ടിലാണ് എബിവിപി നേതൃത്വം സന്ദർശനം നടത്തിയത്. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും പെട്ടെന്ന് തന്നെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു.
മാർച്ച് ഒന്നിന് പൂക്കോട് വെറ്റിനറി സർവകലാശാലയുടെ മുൻപിൽ ആണ് എബിവിപി 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ, യൂണിയൻ ചെയർമാൻ അരുൺ എന്നിവർ ഉൾപ്പടെ മുഴുവൻ എസ്എഫ്ഐ നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാണ് എബിവിപി ആവശ്യപ്പെടുന്നത്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച 11 പ്രതികളെയാണ് ഇനിയും പിടികൂടാൻ ഉള്ളത്.
Discussion about this post