വയനാട് : പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പൂക്കോട് വെറ്റിനറി കോളേജിന്റെ മുൻപിൽ എബിവിപി നടത്തിവരുന്ന ഉപവാസ സമരവേദി സന്ദീപ് വാര്യർ സന്ദർശിച്ചു. സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ എസ്എഫ്ഐ ക്രിമിനലുകളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരാണ് കീഴടങ്ങിയിരുന്നത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
എസ്എഫ്ഐ പ്രവർത്തകരായ അരുണിന്റെയും അമലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സിദ്ധാർത്ഥിനെ ആക്രമിച്ചത്.
ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിംഗ് നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റിലായിട്ടുള്ള പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇനിയും എട്ടു പ്രതികൾ കൂടി കേസിൽ പിടിയിലാകാനുണ്ട്.
Discussion about this post