ലണ്ടൻ: ബ്രിട്ടനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ കടുത്ത പ്രതിഷേധം നേരിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ച ഗാന്ധിജി കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണങ്ങൾ നടത്താൻ ഇംഗ്ലണ്ടിലേക്ക് തിരിച്ചതായിരിന്നു രാഹുൽ ഗാന്ധി.
ജഡ്ജ് ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നതിനിടെ ഖാലിസ്ഥാനി പ്രതിഷേധക്കാർ കോൺഗ്രസ് നേതാവിനെതിരെ വരുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പിന്നീട് പ്രാദേശിക അധികാരികളുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന് പ്രതിഷേധക്കാർ മോചിപ്പിച്ചത്
1984-ലെ സിഖ് വിരുദ്ധ കലാപത്തിനും അമൃത്‌സർ കൊലപാതകത്തിനും ഗാന്ധി കുടുംബം ആണ് കാരണക്കാർ എന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളിൽ സിഖുകാർ വെല്ലുവിളി തുടരുമെന്നും അവർ പറഞ്ഞു.
പിന്നീട് യുകെ പൊലീസ് സുരക്ഷാവലയത്തിൽ രാഹുലിനെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി
Discussion about this post