പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് എസ് എഫ് ഐ അക്രമത്തിന്റെ കൂത്തരങ്ങായിരിന്നുവെന്നും, അക്രമം പതിവായതിനാൽ അത് തടയാൻ സി സി ടി വി സ്ഥാപിക്കേണ്ട അവസ്ഥ ആയിരുന്നുവെന്നും വ്യക്തമാക്കി പൂക്കോട് കോളേജിലെ മുൻ പി ടി എ പ്രസിഡന്റ്. ഹോസ്റ്റൽ എസ് എഫ് ഐ യുടെ ചെങ്കോട്ട ആയിരുന്നുവെന്നും ഒരു രാഷ്ട്രീയവും ഇല്ലാത്ത ആൾക്കാരെ പോലും നിർബന്ധിച്ച് എസ് എഫ് ഐ ആക്കുന്ന സാഹചര്യം ആയിരിന്നു ക്യാമ്പസ്സിൽ എന്നും മുൻ പി ടി എ പ്രസിഡന്റ് പറഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുറിയിൽ ചെഗുവേരയുടെ ചിത്രം സ്ഥാപിക്കുന്നതും നിർബന്ധിച്ച് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവ്. ഈ വെളിപ്പെടുത്തലോടെ എസ് എഫ് ഐ യിൽ ഉൾപ്പെട്ട ഒന്നോ രണ്ടോ ആൾക്കാർ എന്ന പാർട്ടിയുടെ വാദം ആണ് പൊളിഞ്ഞിരിക്കുന്നത്
മുൻ പ്രസിഡന്റ് കുഞ്ഞാമുവിന്റെ വാക്കുകൾ
” എന്റെ മകൻ ഒരു രാഷ്ട്രീയത്തിലും വിശ്വാസം ഇല്ലാത്ത വ്യക്തി ആയിരിന്നു, എന്നാൽ അവിടെ എത്തിയതിനു ശേഷം, ചെഗുവേരയുടെ ഫോട്ടോ, ലെനിന്റെ ഫോട്ടോ എന്നിവ ജൂനിയർസിന്റെ മുറിയിൽ കൊണ്ട് വെക്കും. കൂടാതെ ജൂനിയർസിനെ നിയന്ത്രിക്കുന്നത് മൊത്തം എസ് എഫ് ഐ യുടെ നേതാക്കൾ.
അന്നത്തെ വൈസ് ചാൻസിലർ ഈ വിഷയത്തിൽ വളരെ എതിർപ്പുള്ള ഒരാളായിരുന്നു. അന്നത്തെ ഡീൻ എസ് എഫ് ഐ യുടെ ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ 2011 -14 കാലഘട്ടത്തിൽ തന്നെ കാമ്പസിനുള്ളിൽ സി സി ടി വി കാമറ സ്ഥാപിച്ചിരുന്നു. ഹോസ്റ്റലിന്റെ അകത്തേക്ക് ആർക്കും പ്രവേശനം ഇല്ലായിരുന്നു. ഹോസ്റ്റൽ അറിയപ്പെടുന്നത് തന്നെ ചെങ്കോട്ട എന്നായിരുന്നു.
അതെ സമയം നേരത്തെ ഉണ്ടായിരുന്ന ഡീനും വൈസ് ചാൻസലറും എസ് എഫ് ഐ യുടെ ഈ അക്രമ രാഷ്ട്രീയത്തിന് എതിരായിരുന്നു. അന്നത്തെ വൈസ് ചാൻസലർ ബി അശോക് കുമാർ ഉൾപ്പെടെ ഉള്ളവർക്ക് വെറ്റിനറി കോളേജിലെ ഈ എസ് എഫ് ഐ അഴിഞ്ഞാട്ടത്തെ കുറിച്ച് അറിയാമായിരുന്നു. ഇതിനെ തുടർന്നാണ് അവിടെ സി സി ടി വി വയ്ക്കുന്നതും മറ്റ് നടപടികൾ കൈക്കൊള്ളുന്നതും. എന്നാൽ ഈ സി സി ടി വി എസ് എഫ് ഐ തന്നെ നശിപ്പിക്കുകയും അവിടെ സ്വന്തം ആധിപത്യത്തിൽ കൊണ്ടുവരികയും ആണ് ചെയ്തത്
Discussion about this post