Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ലോകത്തെ ഉറങ്ങാൻ വിടാത്ത അസ്വസ്ഥതകളുടെ ‘കൊലവിളി’ ശബ്ദമാണ് ഇൻതിഫാദ’ ; ഇതിനുമുന്നെ ഇതുപോലൊരു വാക്കു കേട്ടവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് ആര്യലാൽ

by Brave India Desk
Mar 4, 2024, 08:32 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഇൻതിഫാദ എന്നത് ഒരു കൊലവിളി ശബ്ദം ആണെന്ന് വ്യക്തമാക്കുകയാണ് ആര്യലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കത്തിയുടെ പേര് എന്ന് പറഞ്ഞു കൊണ്ടാണ് ആര്യലാൽ ഇൻതിഫാദയെക്കുറിച്ച് വിശദമാക്കുന്നത്. ഇതിനു മുന്നേ ഖിലാഫത്ത് എന്ന ഒരു വാക്ക് കേരളത്തിൽ അലയടിച്ചിരുന്നു. ആ വാക്ക് കേട്ടവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ആര്യലാൽ വ്യക്തമാക്കുന്നു.

ആര്യലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

#കൊലക്കത്തിയുടെ_പേര്

‘ഇൻതിഫദ’ഇതിനുമുന്നെ ഇതുപോലൊരു വാക്കു കേട്ടവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചിലർ അന്നേ മരിച്ചു; മറ്റുചിലർ പിന്നീടും.’ഖിലാഫത്ത്’ എന്നായിരുന്നു ആ വാക്കിൻ്റെ പേര്.

‘അഹിംസ’ എന്നതല്ലാതെ മറ്റൊന്നും മനസ്സിലാകാതെയിരുന്ന എം.കെ. ഗാന്ധിയും ആ വാക്കിനെ തെറ്റിധരിച്ചില്ല! സ്വാതന്ത്ര്യത്തിൻ്റെ സമര ജാഥകൾക്ക് നീളം കൂട്ടാൻ ആ വാക്ക് ഉപകരിക്കും എന്ന് ആ ശുദ്ധാത്മാവ് തെറ്റിധരിച്ചു.

ആദ്യമൊക്കെ അഹിംസയ്ക്കൊത്ത് ചുവടു വച്ച ആ വാക്ക് പതിയെ അതിൻ്റെ ‘പല്ലും നഖങ്ങളും’ പുറത്തെടുത്തു. തുർക്കിയിലെ ഖലീഫയുടെ സിംഹാസനനഷ്ടത്തിൻ്റെ കണക്ക് മലപ്പുറം തിരൂരങ്ങാടിയിലെ പാവങ്ങളോടു വീട്ടാൻ പറഞ്ഞു! കയ്യും കാലും ഛേദിച്ചും കഴുത്തു വെട്ടിയും തീർത്തു കഴിഞ്ഞപ്പോൾ ബാക്കി വന്ന തലയിൽ തൊപ്പി വപ്പിച്ചു. കൊന്നു തീർത്തതിൻ്റെ പാപം പോക്കാൻ അവൻ്റെ വീടരുടെ ഗർഭപാത്രത്തിൽ ബലാൽ ബീജം നിക്ഷേപിച്ചു. ഇത്രയൊക്കെ ചെയ്തു എന്ന് ദൃക്സാക്ഷികളും ചരിത്രവും പറഞ്ഞിട്ടും ‘ഖിലാഫത്ത്’ ഇപ്പോഴും സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് മത്സരിക്കുകയാണ്!

ഒരു പരദേശി വാക്കുകൂടി വരികയാണ്; ‘ഇൻതിഫദ’ ബാബേൽ ഗോപുരം തകർത്ത ദൈവം മനുഷ്യൻ്റെ ഭാഷയെ പിരിച്ചതു കൊണ്ട് പലർക്കും അർത്ഥമറിയാത്ത ആ വാക്ക് യൂണിവേഴ്സിറ്റി കലോത്സവത്തിൻ്റെ നെറ്റിച്ചു ട്ടിയായി മാറി. ഇസ്രയേലിനോടുള്ള അറബിക്കലാപങ്ങളിൽ ആ വാക്കിനിടമുണ്ട്. സംഗീതവും സാഹിത്യവും ആകുന്ന സ്തന്യം നുകർന്നു വളർന്ന ഈ കലാലയ പാരമ്പര്യത്തിലെങ്ങും ചോര കൊണ്ട് കണക്കുകൾ ശരിയാക്കുന്ന ‘ഇൻതിഫദ’ എന്ന വാക്കിനിടമില്ല.

ഭാഷ ആശയപ്രകാശനത്തിനുള്ള ഉപാധിയല്ല, ആശയം തന്നെയാണ്. ഇൻതിഫദയുടെ ആശയം അപശ്രുതിയറ്റ സംഗീതധാരയുടേതല്ല. ലയബദ്ധമായ നൂപുര ധ്വനികളുടേതല്ല, ഹൃദയത്തിനൊപ്പം തുടിച്ചുണരുന്ന താള വിന്യാസങ്ങളുടേതല്ലേയല്ല. ഇൻതിഫദ വിദ്വേഷത്തിൻ്റെ ഒച്ചയാണ്. അത് ലോകത്തെ ഉറങ്ങാൻ വിടാത്ത അസ്വസ്ഥതകളുടെ ‘കൊലവിളി’ ശബ്ദമാണ്. അപരനെ ഉന്മൂലനം ചെയ്ത് ലോകം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ്റെ വൃത്തികെട്ട ആക്രോശമാണ്.അതിനു കലാലയത്തിലിടമില്ല.

വിജയത്തിൻ്റെ കുറുക്കു വഴികളിൽ ഭീകരവാദത്തിനു കീഴ്പ്പെട്ടു പോകുന്ന, അതായിത്തന്നെ മാറുന്ന വിപ്ലവാദർശങ്ങളുടെ അന്ത്യ സ്വപ്നങ്ങളാണ് കലോൽസവങ്ങളെ ഇൻതിഫദയാക്കുന്നത്.

ഇവിടെ ഇൻതിഫദ വേണ്ടാ എന്നു പറയുന്നത് പണ്ടേ ഭാഷാ പിരിഞ്ഞു പോയതിനാൽ അതിൻ്റെ അർത്ഥം അറിയാത്തതു കൊണ്ടല്ല ; നന്നായി അറിയുന്നതുകൊണ്ടാണ്. കരഞ്ഞു തളർന്നചരിത്രം ഭൂതകാലത്തിലിരുന്ന് താക്കീതു തരുന്നതു കൊണ്ടാണ്. “വേണ്ടാ” എന്ന ശബ്ദ്ദം ഒരു വൈസ് ചാൻസിലറുടെ ഒറ്റപ്പെട്ട ഉത്തരവല്ല, ആത്മാക്കളുടെ നിലവിളി കൂടിയാണ്.ഒരു തലമുറ കൂടി കഴുത്തറ്റു കിണറിൽ വീണു പോകുന്നതു കാണാൻ കഴിയാത്ത ആത്മാക്കളുടെ സന്ദേശമാണ് “വേണ്ടാ “എന്ന താക്കീത്.

കൊലക്കത്തികൾക്ക് വഴി വിളിക്കുകയാണ് ഇൻതിഫദ;പഴേ പോലെ സ്വാതന്ത്ര്യത്തിൻ്റെ പ്രച്ഛന്ന വേഷങ്ങളിൽ! കൂട്ടിന് ‘ജനാധിപത്യ’വും ‘സോഷ്യലിസ’വും. കുറച്ചു കാലം കൂടി ജീവിച്ചുകൊള്ളട്ടെ… ഉടനെ സ്വർഗം വേണം എന്നില്ല. വൈസ് ചാൻസിലർക്ക് നന്ദി!

Tags: Aryalalinthi fadha poster
Share1TweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

അമേരിക്ക-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ കനത്ത ബോംബാക്രമണം, തിരിച്ചടിച്ച് ഇറാൻ; സമാധാന ചർച്ചകൾ അവതാളത്തിൽ

Discussion about this post

Latest News

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!

നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies