ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ പദവി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന. അദ്ദേഹം നൽകിയ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതദി മുർമു സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള അദ്ദേഹത്തിന്റെ രാജി പലവിധ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
രാത്രിയോടെയായിരുന്നു അദ്ദേഹം രാജിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായുള്ള രാജി പ്രഖ്യാപനം. 2027 ലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക.
2022 നവംബർ 21 നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റത്. പഞ്ചാബിൽ നിന്നുള്ള ഐഎഎസ് ഓഫീസർ ആയിരുന്നു അദ്ദേഹം. നേരത്തെ കേന്ദ്ര വ്യവസായ വകുപ്പിൽ ആയിരുന്നു അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നത്.
Discussion about this post