തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ച കേസിൽ നടന്നത് മനഃപൂർവ്വമായ അനാസ്ഥയെന്ന് റിപ്പോർട്ട് . തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് സുരക്ഷാ ചുമതലയുള്ള ലൈഫ് ഗാർഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുവെന്ന് അവർ വ്യക്തമാക്കി. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്
ഇന്നലെ വൈകുന്നേരം ശക്തമായ തിരയിൽ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. വീണ്ടും ശക്തമായി തിരമാല അടിച്ചതോടെ ബ്രിഡ്ജിലുണ്ടായിരുന്നവർ ബാലൻസ് തെറ്റി കടലിലേക്ക് പതിച്ചു . ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ കയറിയവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോടെ കടലിൽ കുടുങ്ങി പോവുകയായിരുന്നു.
15 പേരാണ് ഈ സമയം പാലത്തിൽ ഉണ്ടായിരുന്നത്. അതെ സമയം അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ .. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്.
അതേസമയം ടൂറിസം ഡയറക്ടറോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്
Discussion about this post