ന്യൂഡൽഹി: കൂടുതൽ ലോക് സഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിലേക്കായി ബി ജെ പി യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് രാജ്യ തലസ്ഥാനത്ത് നടക്കും. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും പ്രചാരണം തുടങ്ങുന്നതിലും, ആവശ്യമായ തന്ത്രങ്ങൾ മിനയുന്നതിലും എതിരാളികളേക്കാൾ കാതങ്ങൾ മുന്നിലാണ് ഭാരതീയ ജനതാ പാർട്ടി.
അതെ സമയം ചില ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇത്തവണത്തെ യോഗത്തിൽ വച്ച് തന്നെ തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, കർണാടക, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) ബിജെപിയുടെ പങ്കാളികളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു, സഖ്യകക്ഷികൾ പാർട്ടിയുടെ ഉന്നത നേതൃത്വവുമായി സീറ്റ് വിഭജനവും ചർച്ച ചെയ്യും.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ കഴിഞ്ഞ മാർച്ച് 2 ന് ബിജെപി പുറത്തിറക്കിയിരുന്നു , വാരണാസിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പട്ടികയിൽ ഒന്നാമത്.
ബി ജെ പി പ്രഖ്യാപിച്ച 195 സ്ഥാനാർത്ഥികളിൽ 34 പേർ കേന്ദ്ര-സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരുമാണ്
Discussion about this post