മലപ്പുറം : രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ വംശീയ അധിക്ഷേപവും കൂട്ട ആക്രമണവും. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനായി എത്തിയ ഐവറി കോസ്റ്റ് താരം ഹസ്സൻ ജൂനിയറിനെതിരെ ആണ് ഒരു കൂട്ടം കാണികൾ വംശീയ അധിക്ഷേപം നടത്തുകയും കൂട്ടത്തോടെ മർദ്ദിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് ഹസൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
വംശീയ അധിക്ഷേപം ഉണ്ടായതിനാൽ എംബസിക്ക് പരാതി നൽകുമെന്നും ഹസൻ ജൂനിയർ അറിയിച്ചു. ബ്ലാക്ക് മങ്കി എന്ന് വിളിച്ചായിരുന്നു മലപ്പുറത്തുകാർ ഈ ഫുട്ബോൾ താരത്തെ ആക്രമിച്ചത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു ഐവറി കോസ്റ്റ് സ്വദേശിയായ ഹസന് നേരെ ആൾക്കൂട്ട ആക്രമണവും മർദ്ദനവും ഉണ്ടായത്.
ബുധനാഴ്ച രാവിലെയാണ് ഹസ്സൻ ജൂനിയർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് അദ്ദേഹം പരാതി നൽകിയിട്ടുള്ളത്. വംശീയമായി അധിക്ഷേപിച്ചതിനാൽ എംബസിക്കും പരാതി നൽകുമെന്ന് ഹസൻ അറിയിച്ചു. ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്ക് ആണ് ഹസൻ ജൂനിയർ പരാതി നൽകിയിട്ടുള്ളത്.
മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനെത്തിയ വിദേശ താരം വംശീയമായി അധിക്ഷേപിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും ഗൗരവതരമായി കാണുന്നു എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി അരീക്കോട് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു.
Discussion about this post