ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നിന്നും ഊരാൻ നിയമപോരാട്ടം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസുമായി അദ്ദേഹം ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു. ഇഡിയുടെ ഹർജിയിൽ ഈ മാസം 16 ന് നേരിട്ട് ഹാജരാകാൻ ഡൽഹി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെജ്രിവാൾ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്.
രാവിലെയോടെയാണ് അഭിഭാഷകൻ മുഖനേ സെഷൻസ് കോടതിയെ സമീപിച്ചത്. കള്ളപ്പണ കേസിൽ തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ചോദ്യം കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു ഇഡി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇഡിയ്ക്ക് കെജ്രിവാളിനെ ചോദ്യം ചെയ്‌തേ മതിയാകൂ.കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയത്.
ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്രയായിരുന്നു കെജ്രിവാളിനോട് ഹാജരാകാൻ നിർദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇപ്പോൾ സെഷൻസ് കോടതിയിൽ ഹർജി. ഇഡി തുടർച്ചയായി നോട്ടീസ് നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നതുൾപ്പെടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.
Discussion about this post