കൊൽക്കത്ത; പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ അപകടത്തെ ചൊല്ലി ആശയക്കുഴപ്പം കടുക്കുന്നു. പിന്നിൽനിന്നുള്ള ശക്തമായ തള്ളലിനെത്തുടർന്നെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. കൊൽക്കത്തയിലെ എസ്. എസ്. കെ. എം ആശുപത്രിയിലെ ഡയറക്ടർ ഡോ. മണിറോയ് ബാൻധോപാധ്യായയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തൊട്ടുപിന്നാലെ ഇക്കാര്യം തള്ളി തൃണമൂൽ നേതാക്കൾ രംഗത്തെത്തി. അവരെ ആരും തള്ളിയിട്ടില്ലെന്നും ഡോക്ടറുടെ പരാമർശം ആശുപത്രി അധികൃതർ തിരുത്തുമെന്നും നേതാക്കൾ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് കാളിഘട്ടിലെ വീട്ടിൽ കാലുതെന്നി വീണപ്പോൾ ഫർണിച്ചറിൽ തലയിടിച്ചാണ് മുറിവുണ്ടായത്. മമതയുടെ നെറ്റിയിൽ മുറിവേറ്റ് രക്തം ഒഴുകുന്നതിന്റെ ചിത്രത്തോടൊപ്പം തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വിവരം പങ്കുവെച്ചത്.
മുറിവ് തലയിലായതിനാൽ ഒബ്‌സർവേഷനിൽ തുടരാൻ പറഞ്ഞുവെങ്കിലും മമത വീട്ടിൽപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ഡോ. മണിമോയ് പറഞ്ഞു. ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ മമത വീടിനകത്ത് വീണാണ് പരിക്കേറ്റതെന്നാണ് സഹോദരൻ കാർത്തിക് ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചത്
Discussion about this post