കൊച്ചി: എസ് ഡി പി ഐ ക്രിമിനലുകൾ കുത്തി കൊന്ന അഭിമന്യു വധ കേസിൽ വിചാരണക്കോടതിയിൽ നിന്നു കാണാതായ, കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കമുള്ള നിർണായക രേഖകളുടെ പുനഃസൃഷ്ടിച്ച പകർപ്പുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗം എതിർപ്പറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് രേഖകൾ പുനർനിർമ്മിച്ചതെന്നും അതുകൊണ്ട് തന്നെ പ്രതിഭാഗത്തിന് ചോദ്യംചെയ്യാനാകില്ലെന്നും വിചാരണക്കോടതി വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ 2018 ജൂലായ് ഒന്നിന് കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കാഷ്വാലിറ്റി രജിസ്റ്റർ, വൂണ്ട് സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ തുടങ്ങിയ പ്രധാന രേഖകളെല്ലാംനഷ്ടമാവുകയായിരിന്നു. വിചാരണ ആരംഭിക്കാനിരിക്കെയാണ് രേഖകൾ കൈവശമില്ല എന്ന് കണ്ടെത്തുകയായിരുന്നു.
രേഖകൾ ഹാജരാകുന്നതിന് എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും കേസിന്റെ മുഴുവൻ രേഖകളും പ്രതിഭാഗത്തിന്റെ പക്കലുണ്ട്. പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകളുമായി അത് താരതമ്യം ചെയ്ത് പരിശോധിക്കാം. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് 25 ലേക്ക് മാറ്റി.










Discussion about this post