തൃശ്ശൂർ- താനും സുരേഷ് ഗോപിയും വളരെ കാലമായി സ്നേഹബന്ധം പുലർത്തുന്നവർ ആണെന്നും അദ്ദേഹത്തിന് വീട്ടിലേക്ക് വരാൻ ആരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി കലാമണ്ഡലം ഗോപി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സുരേഷ് ഗോപിയോടുള്ള തന്റെ താല്പര്യം കലാമണ്ഡലം ഗോപി തുറന്ന് പറഞ്ഞത്.
ഇതേ തുടർന്ന് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും സുരേഷ് ഗോപിയോടുള്ള തന്റെ ഇഷ്ടം അദ്ധേഹം തുടർന്ന് പ്രകടിപ്പിച്ചു. സുരേഷ് ഗോപിയോട് യാതൊരു വിധ മാനസിക പ്രശ്നങ്ങളും തനിക്കില്ലെന്നും, വളരെ നല്ല ബന്ധമാണെന്നും അദ്ദേഹത്തിന് എപ്പോ വേണമെങ്കിലും തന്റെ വീട്ടിലേക്ക് വരാമെന്നും കലാമണ്ഡലം ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നോട് സുരേഷ് ഗോപിക്ക് വേണ്ടി എന്ന് പറഞ്ഞ് സംസാരിച്ച ഡോക്ടറുടെ പേര് വെളിപ്പെടുത്താൻ കലാമണ്ഡലം ഗോപി വിസമ്മതിച്ചു.
നേരത്തെ കലാമണ്ഡലം ഗോപിയുടെ മകനും സജീവ ഇടതുപക്ഷ പ്രവർത്തകനുമായ രഘുരാജ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സുരേഷ് ഗോപിക്കെതിരെ പോസ്റ്റ് ഇട്ടിരുന്നു. തൃശൂരിലെ ഒരു ഡോക്ടർ വഴി പദ്മഭൂഷൺ മേടിച്ചു തരാം എന്ന രീതിയിൽ സുരേഷ് ഗോപി ശ്രമിച്ചു എന്നാണ് രഘു രാജ് ആരോപിച്ചത് . എന്നാൽ അങ്ങനെ ഒരു ഡോക്ടറെയും തനിക്ക് അറിയില്ലെന്നും, ഗോപിയാശാനെ കാണാൻ ആരെയും ഏല്പിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു
Discussion about this post