ലക്‌നൗ: ബുദൗണിൽ യുവാവ് വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സാജിദിന്റെ അനുജനയായ ജാവേദിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെ ഒന്നാം പ്രതിയെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജാവേദ് ഒളിവിൽ പോയത്.
പ്രതികൾ എന്തിനാണ് തന്റെ കുട്ടികളെ കൊലപ്പെടുത്തിയത് എന്ന് തനിക്ക് അറിയണം എന്ന് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. തന്റെ മുൻപിൽ വച്ച് തന്നെ അന്വേഷണം നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു. വീട്ടിൽ പ്രതികൾ വന്നപ്പോൾ അവരുടെ പെരുമാറ്റത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല എന്നും പിതാവ് പോലീസിനോട് പറഞ്ഞു.
5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് ,വിനോദിന്റെ വീട്ടിലെത്തിയത് .പക്ഷേ വിനോദ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗർഭിണിയായ ഭാര്യ ആശുപത്രിയിലാണെന്നും ചികിത്സയ്ക്ക് 5,000 രൂപ വേണമെന്ന് ആവിശ്യപ്പെട്ടാണ് സാജിദ് വീട്ടിലേക്ക് വന്നത്. ഇരിക്കാൻ പറഞ്ഞ ശേഷം വിനോദിന്റെ ഭാര്യ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയ നേരത്താണ് കൊലപാതകം ഉണ്ടായത്.
Discussion about this post