ന്യൂഡൽഹി : കേരള സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ രൂക്ഷ വിമർശനം. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വരവിനെക്കാൾ കൂടുതൽ ചെലവ് ചെയ്യുന്ന സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നൽകിയിട്ടുള്ള കണക്കുകൾ എല്ലാം തെറ്റാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത് ധനകാര്യ കമ്മീഷൻ ആണ്. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ സിഐജി റിപ്പോർട്ടിനെ കേരളം ദുർവ്യാഖ്യാനം ചെയ്യുകയാണ് എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിൽ വാദം കേൾക്കൽ ഇന്ന് മുഴുവൻ ദിവസവും നീണ്ടുനിന്നു. വാദം കേൾക്കൽ ഇനിയും പൂർത്തിയാകാത്തതിനാൽ കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് സുപ്രീംകോടതിയിൽ ഹാജരായത്. കേന്ദ്രസർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ ഹാജരായി.
Discussion about this post