ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി ആംആദ്മി അദ്ധ്യക്ഷൻ മാറി. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കെജ്രിവാളിനെ കസ്റ്റഡിയിലെടുത്തത്.
ഇതിന് മുൻപ് 600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് സോറൻ രാജിക്കത്ത് നൽകുന്നതുവരെ അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ ഗവർണർ. വിസമ്മതിക്കുകയായിരുന്നു.
കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും മുന്നിൽ നേതൃത്വ പ്രതിസന്ധി ഒരു ചോദ്യമായി ഉയരുകയാണ്. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിൻറെ പേരാണ് കാര്യമായി പരിഗണിക്കുന്നത്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്രിവാളിന്റെ അഭാവത്തിൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാർട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
Discussion about this post