ബെംഗളൂരു: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൽ താൻ തികച്ചും നിരാശനാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി എൻ സന്തോഷ് ഹെഗ്‌ഡെ.
കെജ്രിവാളിനെ പൊതുജനശ്രദ്ധയിലേക്ക് കൊണ്ട് വന്ന ” അഴിമതിക്കെതിരെ ഇന്ത്യ” മുന്നേറ്റത്തിലെ ഒരു പ്രധാന അംഗമായിരുന്നു മുൻ സോളിസിറ്റർ ജനറലും സുപ്രീം കോടതി ജഡ്ജുമായ ഹെഗ്‌ഡെ. “അധികാരത്തിലിരിക്കുമ്പോൾ, അത്യാഗ്രഹം നിങ്ങളെ കീഴ്പ്പെടുത്തുമെന്ന് ഇത് വ്യക്തമായി കാണിക്കുന്നു,” അരവിന്ദ് കെജ്‌രിവാളിനെതിരായ കേസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
“ഞാൻ തീർത്തും നിരാശനാണ്. ആം ആദ്മി പാർട്ടി (അധികാരത്തിൽ വന്നതിന് ശേഷം) നീതിപൂർവ്വമായ ഭരണം നടപ്പിലാക്കുമെന്ന് ഞാൻ കരുതി. എന്നാൽ അധികാരം ആരെയും ദുഷിപ്പിക്കുമെന്നും സമ്പൂർണ്ണ അധികാരം പൂർണ്ണമായും ആൾക്കാരെ ദുഷിപ്പിക്കുമെന്നും വ്യക്തമായി ,” അദ്ദേഹം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രസ്ഥാനത്തിൻ്റെ ഒരു ഭാഗം ഒരു രാഷ്ട്രീയ പാർട്ടിയായി (എഎപി) മാറിയതിനുശേഷം, മുൻ കർണാടക ലോകായുക്ത ജസ്റ്റിസ് (റിട്ട) ഹെഗ്‌ഡെ അതിൽ നിന്ന് പുറത്തു വന്നിരുന്നു.
Discussion about this post