ന്യൂഡൽഹി: എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ ഡൽഹി പോലീസിന്റെ പിടിയിൽ. സക്കീം (24), ഇർഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ആഫ്രിക്കൻ അവന്യൂ റോഡിൽ താമസിച്ചിരുന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങളാണ് തട്ടിപ്പ് നടത്തുവാനായി ഉപയോഗിക്കാറെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. ഡൽഹിയിലെ ആഫ്രിക്കൻ അവന്യൂ റോഡിൽ താമസിച്ചിരുന്ന വ്യക്തിയാണ് അവസാനമായി പ്രതികളുടെ തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും 1.32 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്ന വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ എടിഎം, യുപിഐ പിൻ നമ്പറുകൾ നേടിയെടുക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന് ഇവരുടെ അക്കൗണ്ടിൽ നിന്നും പല തവണകളായി പ്രതികൾ പണം പിൻവലിക്കുകയും ചെയ്യും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
Discussion about this post