ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായിട്ടും സ്ഥാനമൊഴിയാൻ തയ്യാറാവാതെ അരവിന്ദ് കെജ്രിവാൾ. ജയിലിൽ കിടന്ന് തന്നെ കെജ്രിവാൾ സംസ്ഥാനം ഭരിക്കുമെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി. ഇതിന്റെ തുടക്കമെന്നോണം ജയിലിൽ കിടന്ന് ആദ്യ ഉത്തരവ് പുറത്തിറക്കി. ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
അതേസമയം, കോടികളുടെ അഴിമതി കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനമൊഴിയാത്ത നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാണ്. ജയിലിൽ കിടന്നു തന്നെ കെജ്രിവാൾ സർക്കാരിനെ നയിക്കുമെന്ന എഎപി നേതാവിന്റെ പരാമർശത്തിെനതിരെ ബിജെപി എംപി മനോജ് തിവാരി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
ഗുണ്ടാസംഘങ്ങളെയാകും കെജ്രിവാൾ നയിക്കുക, സർക്കാരിനെയാകില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. കെജ്രിവാൾ ഡൽഹിയെ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിൽ എല്ലാവരും സന്തോഷവാൻമാരാണ്. അതുകൊണ്ടുതന്നെ ആരും ഈ അറസ്റ്റിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഡൽഹിയെ ദുരിതത്തിന്റെ വക്കിൽ എത്തിക്കുന്നതിനാണ് കെജ്രിവാൾ ജീവിതം ഉഴിഞ്ഞുവച്ചത്. ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിനെ അത്രമേൽ വെറുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റിൽ അവർ മധുര വിതരണം നടത്തിയത്. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി എഎപി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ആകെ ചെയ്തത് സംസ്ഥാനത്തെ കൊള്ളയിച്ച് സ്വന്തം പോക്കറ്റ് നിറയ്ക്കുക മാത്രമാണ്’- മനോജ് തിവാരി ആഞ്ഞടിച്ചു.
Discussion about this post