ചണ്ഡീഗഡ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഭാരതീയ ജനതാ പാർട്ടി. ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് മേധാവി സുനിൽ ജാഖറാണ് , സംസ്ഥാനത്ത് സംസ്ഥാനത്ത് ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. സമൂഹ മാദ്ധ്യമമായ എക്‌സിൽ പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം സംസ്ഥാന ബി ജെ പി യുടെ നിലപാട് വ്യക്തമാക്കിയത്.
നേതാക്കളോടും പാർട്ടി പ്രവർത്തകരോടും സാധാരണക്കാരോടും സംസാരിച്ച ശേഷമാണ് തീരുമാനം. പഞ്ചാബിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഈ നീക്കം പ്രയോജനപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പഞ്ചാബിന് വേണ്ടി പ്രവർത്തിച്ചത് പോലെ ആരും പ്രവർത്തിച്ചിട്ടില്ലെന്നും ജാഖർ പറഞ്ഞു.
പഞ്ചാബിൽ 13 പാർലമെൻ്റ് സീറ്റുകളാണുള്ളത്, അതിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) സഖ്യകക്ഷികളായി മത്സരിച്ച ബിജെപിയും ശിരോമണി അകാലിദളും 2019 പൊതുതെരഞ്ഞെടുപ്പിൽ ചേർന്ന് നാല് സീറ്റ് നേടിയിരുന്നു. എന്നിരുന്നാലും, 2020 സെപ്റ്റംബറിൽ, കേന്ദ്ര സർക്കാർ വിവാദമായ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെത്തുടർന്ന് അകാലിദൾ എൻഡിഎ വിട്ടിരിന്നു. എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വീണ്ടും ഒരുമിച്ചു മത്സരിക്കും എന്ന അഭ്യൂഹങ്ങൾ പുറത്തു വരുന്നതിനിടെയാണ് ബി ജെ പി തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.
Discussion about this post