ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ചൊവ്വാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. 2009 മുതൽ 2014 വരെ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് ലോക്‌സഭാ മണ്ഡലത്തെയാണ് രവ്‌നീത് സിംഗ് ബിട്ടു പ്രതിനിധീകരിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിൻ്റെ (എസ്എഡി) ഡോ.ദൽജിത് സിംഗ് ചീമയെ 67,204 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിട്ടു പരാജയപ്പെടുത്തിയിരുന്നു.
രവ്‌നീത് സിംഗ് ബിട്ടു മുമ്പ് 2021 മാർച്ച് മുതൽ ജൂലൈ വരെ ലോക്‌സഭയിൽ കോൺഗ്രസ് നേതാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിട്ടു ലോക്‌സഭയിലേക്ക് 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലുധിയാനയിൽ നിന്നും അതിനുമുമ്പ് 2009-ൽ ആനന്ദ്പൂർ സാഹിബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) ഹർവീന്ദർ സിംഗ് ഫൂൽക്കയെ 19,709 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിട്ടു പരാജയപ്പെടുത്തിയത്. ശിരോമണി അകാലിദൾ (എസ്എഡി) സ്ഥാനാർത്ഥി മൻപ്രീത് സിംഗ് അയാലി ആയിരിന്നു മൂനാം സ്ഥാനത്ത് . 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലോക് ഇൻസാഫ് പാർട്ടിയുടെ (എൽഐപി) സിമർജീത് സിംഗ് ബെയ്ൻസിനെ 76,372 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിട്ടു പരാജയപ്പെടുത്തിയിരിന്നു.
Discussion about this post