ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണ് കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തൊഴിലാളികളായ ആറ് പേരെയാണ് കണ്ടെത്താനുള്ളത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഇവർ മരിച്ചതായി കണക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്.
പട്ടാപ്സ്രകോ നദിയ്ക്ക് കുറുകെയുള്ള പ്രസിദ്ധമായ ഫ്രാൻസിസ് സ്‌കോട്ടി കീ ബ്രിഡ്ജാണ് തകർന്നത്. പാലത്തിൽ കപ്പൽ ഇടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തകർന്ന് വീണത്. സംഭവ സമയം കപ്പൽ ഇടിച്ചതിനെ തുടർന്ന് പാലത്തിനുണ്ടായ തകരാറുകൾ തൊഴിലാളികൾ ചേർന്ന് പരിഹരിക്കുകയായിരുന്നു. ഇതിൽ ഏർപ്പെട്ടിരുന്ന എട്ട് പേരാണ് നദിയിൽ വീണത്. ഇതിൽ രണ്ട് പേരെ അപ്പോൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു.
വളരെ ദുർഘടമായ സാഹചര്യത്തിലായിരുന്നു തൊഴിലാളികൾക്കായി തിരച്ചിൽ നടത്തിയിരുന്നത് എന്ന് അധികൃതർ അറിയിച്ചു. രാത്രി മുഴുവൻ തിരച്ചിൽ തുടർന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിലെ സാഹചര്യത്തിൽ തിരച്ചിലുമായി മുന്നോട്ട് പോകുന്നത് പ്രയാസകരമാണ്. അതിനാൽ രാവിലെയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ഊർജ്ജിമായ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണത്. കപ്പൽ ഇടിച്ചതിനെ തുടർന്ന് തീ പിടിച്ച പാലത്തിന്റെ ഭാഗം പൊട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. സിംഗപ്പൂരിന്റെ ചരക്ക് കപ്പലായ ഗ്രേസ് ഓഷനാണ് ഇടിച്ചത്.
Discussion about this post