ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിന് തൊട്ട് മുൻപ് തന്നെ കപ്പൽ ജീവനക്കാർ അപായ സന്ദേശമയച്ചതാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന് മുൻപ് പാലത്തിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ പ്രവർത്തിച്ച അധികാരികളെയും ദ്രുഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.
‘കപ്പിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പാലത്തിനടുത്തേക്ക് നീങ്ങുന്നുവെന്നും മനസിലാക്കിയ ഉടൻ തന്നെ മേരിലാൻഡ് ഗതാഗത വകുപ്പിന് അപായ സന്ദേശം അയക്കാൻ കപ്പിലിലെ ജീവനക്കാർക്ക് കഴിഞ്ഞു. അതിനാൽ തന്നെ പാലം തകരുന്നതിന് മുൻപ് തന്നെ പാലത്തിലേക്കുള്ള ഗാതാഗതം പൂർണമായും തടയാനും ആളുകളെ ഒഴിപ്പിക്കാനും അധികാരികൾക്ക് സാധിച്ചു. ഇവരുടെയെല്ലാം സമോജിതമായ ഇടപെടൽ തന്നെയാണ് വലിയൊരു ദുരന്തം ഒഴിവാക്കാനും ഒരുപാട് ജീവനുകൾ രക്ഷിക്കാനും സാധിച്ചത്. അപകട സൂചന ലഭിച്ചയുടനെ സ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷപ്രവർത്തകരോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു’- ബൈഡൻ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് കപ്പൽ തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കപ്പൽ പാലത്തിൽ ഇടിക്കുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്‌പ്പെട്ട് പട്ടാസ്‌കോ നദിയിലൂടെ പാലത്തിനടുത്തേക്ക് നീങ്ങുന്നതായും കപ്പലിൽ നിന്നും അപായ സന്ദേശം അയച്ചു. ഇതോടെ പാലത്തിനടുത്തേക്ക് കുതിച്ചെത്തിയ അധികാരികൾ പാലത്തിലെ ഇരു ഭാഗത്തിൽ നിന്നുമുള്ള ഗതാഗതം തടഞ്ഞു. അർദ്ധരാത്രിയായതിനാൽ തന്നെ പാലത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല എന്നതും അപകടത്തിന്റെ വ്യാപതി കുറച്ചു.
പാലം പുനർനിർമ്മിക്കാനുള്ള മുഴുവൻ ചിലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ഉടൻ തന്നെ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ബോൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കുള്ള കപ്പലുകളുടെ പ്രവേശനം തടഞ്ഞിട്ടുണ്ട്.
Discussion about this post