തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പിതാവ് ജയപ്രകാശ്. കേസിൽ സർക്കാർ ഞങ്ങളെ ചതിക്കുകയാണ് . വീഴ്ചയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്ന് പിതാവ് പറഞ്ഞു. ഇതിനെതിരെ ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മകൻ 8 മാസമായി ക്രൂരത അനുഭവിക്കുകയായിരുന്നു. ഈ ക്രൂരതയിൽ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് പങ്കുണ്ട്. തന്റെ മകൻ എസ്എഫ്‌ഐ യുണിറ്റ് കമ്മിറ്റിയുടെ മുറിയിൽ ശിക്ഷാ നടപടികൾ നേരിടുന്ന സമയത്ത് ആർഷോ അവിടെ ഉണ്ടായിരുന്നു. എന്തുകൊണ്ട് ആർഷോ ഇതിനെതിരെ പ്രതികരിച്ചില്ല. ആർഷോയും തന്റെ മകനെ ഉപദ്രവിക്കുന്നത് രസിച്ചു നിൽക്കുകയായിരുന്നു. ആർഷോയ്ക്ക് എതിരെയും കേസ് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ എംഎം മണിയുടെ ചിറകിന് കീഴിൽ ഇരിക്കുന്ന മുഖ്യസൂത്രധാരൻ അക്ഷയ്‌നെയും അറസ്റ്റ് ചെയ്യണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
സിദ്ധാർതിനെ ചതിച്ച പെൺകുട്ടികളെ അസ്റ്റ് ചെയ്തില്ല . 20 ദിവസമായി കയറിഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി. വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്. നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്.മുഖ്യമന്ത്രിക്കും ഇതിൽ ഉത്തര വാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എത്രയും വേഗം കുടുംബത്തിൻറെ പരാതി പരിഹരിക്കണം. അല്ലെങ്കിൽ സമരം നടത്തും. കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ അടുത്ത് പോയാൽ തന്നെയും കൊല്ലും. അതിനാലാണ് അവരുടെ അടുത്ത് പോകാത്തതെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.
Discussion about this post