മുംബൈ : ഐപിഎൽ മത്സരം കാണുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ വയോധികന് ദാരുണാന്ത്യം. അയൽവാസിയുടെ അടിയേറ്റാണ് വയോധികൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. അടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ ഇന്ന് മരിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം നടന്നത്. കോലാപൂർ സ്വദേശിയായ ബന്ദുപന്ത് ടിബിൽ എന്ന 65 വയസ്സുകാരനാണ് അയൽവാസിയുടെ അടിയേറ്റ് മരണപ്പെട്ടത്. ബുധനാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ രോഹിത് ശർമയുടെ വിക്കറ്റ് പോയപ്പോൾ ബന്ദുപന്ത് സന്തോഷത്തിൽ കൈയടിച്ചിരുന്നു. ഇതിൽ പ്രകോപിതരായ അയൽവാസികളായ ബൽവന്ത്, സാഗർ സദാശിവ് എന്നിവർ ചേർന്ന് ഇയാളെ വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബന്ദുപന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ട് മരണം സംഭവിച്ചു. അയൽവാസിയുടെ വീട്ടിൽ വച്ച് ആയിരുന്നു ഇവർ ഐപിഎൽ മത്സരം കണ്ടുകൊണ്ടിരുന്നത്. ഇതിനിടയിൽ ആയിരുന്നു സംഘർഷവും മർദ്ദനവും ഉണ്ടായത്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post