ഡമാസ്‌കസ്: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. വ്യോമാക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡമാസ്‌കസിലെ മെസെഹ് മേഖലയിലാണ് സംഭവം. എംബസി കോമ്പൗണ്ടിലെ കോൺസുലാർ കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയത് ഇസ്രായേൽ എന്ന് ആരേപിച്ച ഇറാൻ തിരിച്ചടി രൂക്ഷമായിരിക്കും എന്ന് മുന്നറിയിപ്പ് നൽകി .
ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറിന്റെ മുതിർന്ന കമാൻഡർ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറൽ മുഹമ്മദ് ഹാദി ഹാജി റാഹിമി, തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദമാസ്‌കസിലെ കോമ്പൗണ്ടിൽ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ആറ് മിസൈലുകൾ വഴി ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post