റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒൻപത് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചത്.
ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിനൊടുവിൽ ഒൻപത് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് പോലീസ് ഇൻസ്‌പെക്ടർ ജനറൽ പി സുന്ദർരാജ് പറഞ്ഞു.
കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും നിരവധി വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസർവ് ഗ്രൂപ്പ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, കോബ്ര, സെൻട്രൽ റിസർവ് പോാലീസ് ഫോഴ്സ് എന്നിവയുടെ സംയുക്ത സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷം ഇതുവരെ ബിജാപൂർ, ഉൾപ്പെടെ ബസ്തർ മേഖലകളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ 37 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ തേറ്റെമാഡ്ഗു ഗ്രാമത്തിനടുത്തുള്ള വനത്തിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് വൻതോതിലുള്ള വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെടുത്തിരുന്നു.
Discussion about this post