ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ചത്തീസ്ഖഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയുള്ള തെളിവുകളിൽ റെഫ്രിജറേറ്ററിന്റെയും സ്മാർട് ടിവിയുടെയും ബില്ലുകൾ. റാഞ്ചിയിലെ രണ്ട് വിതരണക്കാരിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബില്ലുകൾ ശേഖരിച്ചത്. സോറനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ തെളിവുകൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം.
റെഫ്രിജറേറ്ററും സ്മാർട് ടിവിയും സന്തോഷ് മുണ്ട എന്നയാളുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്. ഹേമന്ത് സോറൻ നിയമവിരുദ്ധമായി കൈക്കലാക്കി എന്ന് പറയുന്ന 8.86 ഏക്കർ ഭൂമി കഴിഞ്ഞ 15 വർഷമായി നോക്കി നടത്തുന്നത് താനാണെന്ന് സന്തോഷ് മുണ്ട ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. ഹേമന്ത് സോറനും ഭാര്യയും പല തവണ ഇവിടെ സന്ദർശിച്ചതായും അദ്ദേഹം ഇഡിയോട് പറഞ്ഞിരുന്നു.
സന്തോഷിന്റെയും മകളുടെയും പേരിലാണ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. മാത്രമല്ല, ഇവ വാങ്ങിയിരിക്കുന്നത് ഈ ഭൂമിയുടെ വിലാസത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post