തിരുവനന്തപുരം : 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലെ വെട്ടൂർ സ്വദേശി ഹുസൈൻ, മാന്തറ സ്വദേശി കമാൽ, വെങ്കുളം സ്വദേശി റാഗിൽ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഈ പെൺകുട്ടിയുടെ വീടിനു സമീപമുള്ള റബർ തോട്ടത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ പെൺകുട്ടിയെ റബ്ബർ തോട്ടത്തിനുള്ളിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ് പ്രതിയായ ഹുസൈൻ. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിക്ക് പ്രതികൾ പെൺകുട്ടിയുടെ വീടിനു സമീപത്ത് എത്തുകയും പെൺകുട്ടിയെ പുറത്തേക്ക് വിളിക്കുകയും ചെയ്തു. പുറത്തിറങ്ങി വന്ന പെൺകുട്ടിയെ മൂന്നുപേരും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത റബ്ബർ തോട്ടത്തിൽ വെച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
Discussion about this post