വയനാട് :പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ് ജയപ്രകാശും അമ്മാവനും മൊഴി രേഖപ്പെടുത്താൻ സിബിഐ ഓഫീസിൽ എത്തി. ഇരുവരും വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലാണ് എത്തിയിരിക്കുന്നത്. ഇന്ന് തന്നെ അച്ഛനോടും അമ്മാവനോടും ഹാജരാകാൻ സിബിഐ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം സിബിഐ സംഘം കോളജ് ഹോസ്റ്റൽ, സിദ്ധാർഥ് ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും രേഖകളും പരിശോധിക്കുകയും റിപ്പോർട്ടുകൾ സിബിഐ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സിദ്ധാർത്ഥന്റെ സഹപാഠികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. ഇന്നും നാളെയുമായി കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാർത്ഥികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.
Discussion about this post