ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. അഭിഭാഷകനെ കാണാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. വിചാരണ കോടതിയാണ് ഹർജി തള്ളിയത്.
ആഴ്ചയിൽ രണ്ട് തവണ അഭിഭാഷകനെ കാണാനാണ് നേരത്തെ കോടതി കെജ്രിവാളിന് സമയം നൽകിയിരുന്നത്. എന്നാൽ അത് അഞ്ച് തവണയാക്കണം എന്നായിരുന്നു കെജ്രിവാളിന്റെ ഹർജിയിലെ ആവശ്യം. എന്നാൽ കോടതി ആ ആവശ്യം തള്ളുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മദ്യനയ അഴിമതി കേസുമായി ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളിയിരുന്നു. ഇഡിയുടെ അന്വേഷണത്തിൽ കൃത്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി . മദ്യനയം രൂപീകരിക്കാനും കോഴ വാങ്ങാനും ഡൽഹി മുഖ്യമന്ത്രി ഇടപ്പെട്ടെന്നും നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
Discussion about this post