ന്യൂഡൽഹി: വിസ്താരയ്ക്ക് പിന്നാലെ പ്രതിസന്ധി നേരിട്ട് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ദർ പണിമുടക്കിലേക്ക് കടക്കുന്നു. അമിത ജോലിയും കുറഞ്ഞ ശമ്പളവും ചുണ്ടിക്കാട്ടി പൈലറ്റുമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ടെക്‌നീഷ്യൻമാരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയിെല വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഈ മാസം 23നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെയിന്റനൻസ് എൻജിനീയറിംഗ് യൂണിയൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഇത് സംബന്ധിച്ച് ജീവനക്കാർ കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷമെങ്കിലും കമ്പനിയിൽ ഉണ്ടായിരുന്ന ടെക്‌നീഷ്യൻമാർക്ക് പുതുക്കിയ ശമ്പള ഘടന നിലവിൽ വരുമെന്ന് മാനേജ്‌മെന്റ് ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇതുവരെയും അത് നടപ്പാക്കിയിട്ടില്ല. കമ്പനിയിലെ 75 ശതമാനത്തോളമുള്ള കരാർ അടിസ്ഥാനത്തിലുളള തൊഴിലാളികൾക്ക് മറ്റ് സ്ഥിര ജീവനക്കാരുടേതു പോലെയുള്ള ഒരു ആനുകൂല്യവും നൽകുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് എയർ ഇന്ത്യ പ്രതിനിധി അറിയിച്ചു. ശമ്പള പ്രതിസന്ധിയും അമിത ജോലിയും മൂലം പൈലറ്റുമാർ രാജി വച്ചതിനെ തുടർന്ന് വിസ്താരയിലെ നൂറുകണക്കിന് വിമാനങ്ങൾ കഴിഞ്ഞ ആഴ്ച റദ്ദ് ചെയ്തിരുന്നു.
Discussion about this post