ജയ്പൂർ : ഡിജിറ്റൽ ഇടപാടുകളിലെ ഇന്ത്യയുടെ വളർച്ചയെ എടുത്തുകാട്ടി വിദേശകാര്യമന്ത്രി എസ് ജയശങ്കർ . ഇന്ത്യയുടെ യുപിഐ ഇടപാടുകൾ യുഎസ് ഡിജിറ്റൽ പേയ്‌മെന്റുകളേക്കാൾ കൂടുതലാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കോടികളുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ രാജ്യം നടത്തുന്നുണ്ട്. ഇതിൽ അമേരിക്കയെ പോലും ഇന്ത്യ കടത്തിവെട്ടിയിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ഞങ്ങൾ യുപിഐ വഴി പണരഹിത പേയ്മെന്റുകൾ നടത്തുന്നു . ഞങ്ങൾ ഒരു മാസം 120 കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടത്തുന്നുണ്ട്. എന്നാൽ ഒരു വർഷം 40 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ മാത്രമാണ് അമേരിക്ക നടത്തുന്നത് . ചില മേഖലകളിൽ ഇന്ത്യ എങ്ങനെ പുരോഗമിച്ചുവെന്ന് നിങ്ങൾ കാണണം’ – എസ് ജയശങ്കർ പറഞ്ഞു. യുഎസ്സിന്റെ ആകെ ഡിജിറ്റൽ ഇടപാടുകളേക്കാൾ കൂടുതലാണ് ഇന്ത്യയുടെ യുപിഐ ഇടപാടുകൾ എന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
അതേസമയം മോദിയുടെ ഗ്യാരന്റി രാജ്യത്തിനകത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും ഉണ്ടെന്നും ജനങ്ങൾക്കറിയാം. ഇന്ത്യയ്ക്ക് പുറത്ത് വച്ച് രാജ്യത്തെ ഏതെങ്കിലും പൗരന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ മോദി സർക്കാർ കൂടെ ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പുണ്ട്. അതൊരു വിശ്വാസമാണ്. അതിന്റെ മൂല്യം ഒരിക്കലും നിർണയിക്കാനാകില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
നിരവധി ബാങ്കിംഗ് ഫീച്ചറുകൾ, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മർച്ചന്റ് പേയ്മെന്റുകൾ എന്നിവ സംയോജിപ്പിച്ച് ഒരു മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്ന ഒരു സംവിധാനമാണ് യുപിഐ. 2016 ഏപ്രിൽ 11 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജനാണ് ഇത് ആരംഭിച്ചത്. അതേസമയം, ശ്രീലങ്ക, മൗറീഷ്യസ്, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയുടെ യുപിഐ സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post