കൊച്ചി: കരുവന്നൂർ ബാങ്ക് കേസിൽ സി പി എമ്മിന്റെ പ്രധാന നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഇ ഡി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ എന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ട് ദിവസ കൊണ്ട് നീണ്ട 15 മണിക്കൂറിലേറെ ഇ ഡി ബിജുവിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇ ഡി പ്രധാനമായും പരിശോധിച്ചത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. പണം വാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് അറിയുന്നത്.
Discussion about this post