വാഷിംഗ്‌ടൺ: ഇറാന്റെ ഭാഗത്ത് നിന്നും ഇസ്രായേലിനു നേരെ ഒരു തുറന്ന ആക്രമണം അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കാം എന്ന് വ്യക്തമാക്കി അമേരിക്കൻ മാദ്ധ്യമം. അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായേക്കാമെന്നും, ഇസ്രയേലിന്റെ തെക്കൻ അല്ലെങ്കിൽ വടക്കൻ ഭാഗങ്ങൾ ലക്ഷ്യം വച്ചേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് അമേരിക്കൻ മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തത്.
സിറിയൻ തലസ്ഥാന നഗരമായ ഡമാസ്കസിലെ ഇറാനിയൻ നയതന്ത്ര സമുച്ചയത്തെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാൻ പ്രതിജ്ഞയെടുത്തത്. രണ്ട് ഉന്നത കമാൻഡർമാർ ഉൾപ്പെടെ ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അംഗങ്ങൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതെ സമയം ഇറാനിൽ നിന്നുള്ള യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ, അതി ശക്തമായ പിന്തുണ തന്നെ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇസ്രയേലിനെ ആക്രമിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇറാൻ ഭരണകൂടത്തിൻ്റെ നേതാക്കൾ പറഞ്ഞതായി മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു
യുദ്ധ സാദ്ധ്യതകൾ പരമോന്നത നേതാവായ അയത്തൊള്ള ഖൊമേനിയുടെ പരിഗണനയിലാണ് , അദ്ദേഹം ഇപ്പോഴും രാഷ്ട്രീയ തിരിച്ചടികളുടെ ആഴം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ ഉപദേശകൻ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഇസ്രായേൽ അല്ലെങ്കിൽ അമേരിക്കൻ വസ്തുവകകൾക്കെതിരെ ഇറാനിയൻ തിരിച്ചടി പ്രതീക്ഷിക്കുന്നുവെന്നും അത് അടുത്ത് തന്നെ ഉണ്ടായിരിക്കുമെന്നും കഴിഞ്ഞയാഴ്ച മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.
എന്നാൽ മിഡിൽ ഈസ്റ്റിലെ എവിടെയെങ്കിലും സ്ടിത്തി ചെയ്യുന്ന അമേരിക്കൻ , ഇസ്രായേൽ സ്ഥാപനങ്ങൾ ആക്രമിക്കുന്നതിനു പകരം നേരിട്ട് ഇസ്രായേൽ മണ്ണിൽ തന്നെ പ്രതികാര നടപടികൾ നടത്തുന്നതിൽ ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് യുഎസ് ഇൻ്റലിജൻസ് ചൂണ്ടി കാട്ടുന്നു.
Discussion about this post