ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്രം നിർമ്മാർജ്ജനം ചെയ്യും എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരന്റെ ഈ പ്രസ്താവനയിൽ രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണെന്നും, എവിടെയായിരുന്നു ” രാജകീയ മന്ത്രികാ” താങ്കൾ ഇത്രയും കാലം എന്നാണ് രാജ്യം മുഴുവൻ ചോദിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി മധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്.
ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്രം നിർമ്മാർജ്ജനം ചെയ്യും എന്ന നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം ഞാൻ കണ്ടു. സത്യത്തിൽ ഇത് കണ്ട് കോൺഗ്രെസ്സുകാർ അടക്കം ചിരിക്കുന്നുണ്ടാകും. എങ്ങനെ ചിരിക്കാതിരിക്കും. 2014 വരെ ഈ രാജ്യം ആര് ഭരിച്ചു എന്നാണ് താങ്കൾ വിശ്വസിക്കുന്നത്. 2004 മുതൽ 2014 വരെ റിമോർട്ട് കണ്ട്രോൾ ഭരണം ആയിരിന്നു. ഇനി മാന്ത്രിക വടി ഭരണം ആയിരിക്കുമെന്നാണ് കോൺഗ്രസിന്റെ രാജ കുമാരൻ വാഗ്‌ദാനം ചെയ്യുന്നത്.
ഈ “ഷാഹി ജാദുഗർ (രാജകീയ മാന്ത്രികൻ)” ഇത്രയും വർഷങ്ങൾ എവിടെയാണ് ഒളിച്ചിരുന്നത് എന്നാണ് രാജ്യം ചോദിക്കുന്നത് . ചിരിക്കാൻ തോന്നില്ലേ? ഇങ്ങനെയുള്ള ഒരാളെ ആരെങ്കിലും വിശ്വസിക്കുമോ?” മധ്യപ്രദേശിലെ ഹോഷംഗബാദിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ, തൻ്റെ പാർട്ടി അധികാരത്ത് വന്നാൽ രാജ്യത്ത് നിന്ന് ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നു.
Discussion about this post