ഇസ്ലാമാബാദ്: കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാകിസ്താനിലെ വിവിധ പ്രവിശ്യയിലായി മരണസംഖ്യ 39 ആയി. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ മാത്രം 21 പേരാണ് മരിച്ചത്. ഞായറാഴ്ച്ച മാത്രം 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്തെ വിവിധ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചിത്രാൽ, അപ്പർ ദിർ, ഷാംഗ് ല, സ്വാത്, മലകണ്ട്, ബജൗർ എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.
Discussion about this post