ടെഹ്റാൻ : ജീവിതത്തിന്റെ കര അധിനിവേശ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പും ഭീഷണിയുമായി ഇറാൻ. ഇറാനിൽ കാലുകുത്തുന്ന യുഎസ് സൈനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകുമെന്ന് ബ്രിഗേഡിയർ ജനറലും ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവുമായ ഇബ്രാഹിം സോൾഫാകാരി ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കര അധിനിവേശമോ ചില ദ്വീപുകൾ കൈവശപ്പെടുത്താനുള്ള പദ്ധതികളോ ഉൾപ്പെടെയുള്ള ഏതൊരു ദുഷ്‌കൃത്യത്തിനും ടെഹ്‌റാനിൽ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസ്-ഇസ്രായേൽ സംയുക്ത സേന ഇറാന്റെ തീരദേശ നഗരങ്ങളിൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ ഈ അതിരൂക്ഷമായ മുന്നറിയിപ്പ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളും മിസൈൽ താവളങ്ങളും പിടിച്ചെടുക്കാൻ പ്രസിഡന്റ് ട്രംപ് ഒരു കര അധിനിവേശ പദ്ധതി തയ്യാറാക്കുന്നതായി നേരത്തെ പെന്റഗൺ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തിനായി കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ താവളങ്ങളിലേക്ക് ഇതിനകം തന്നെ പതിനായിരക്കണക്കിന് അഡീഷണൽ യുഎസ് സൈനികരെ എത്തിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. സംയുക്തമായി ഇറാന്റെ തെക്കൻ തീരങ്ങളിൽ സൈനിക അധിനിവേശം നടത്താനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.








