മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ താരവുമായി കൂടിക്കാഴ്ച്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് സിൻഡേ. ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സൽമാനെയും പിതാവ് സലീം ഖാനെയും മുഖ്യമന്ത്രി സന്ദർശിച്ചത്. സൽമാൻ ഖാനും കുടുംബത്തിനും നൽകുന്ന സുരക്ഷ ഉറപ്പാക്കുമെന്ന് സന്ദർശന ശേഷം ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കി. സംസ്ഥാനത്ത് അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സംഭവത്തിൽ മുഖ്യമന്ത്രി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. സൽമാൻ ഖാനുമായി അദ്ദേഹം നേരിട്ട് സംസാരിച്ചിരുന്നു. താരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാനായി മുംബൈ പോലീസ് കമ്മീഷണറുമായി ചർച്ച നടത്തിയതായും ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. പ്രതികളായ വിക്കി ഗുപ്ത (24), സാഗർ പാൽ(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
Discussion about this post