തിരുവനന്തപുരം : സംസ്ഥാനത്ത് അവധിക്കാലമായതോടെ മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. ദിനംപ്രതിയെന്നോണം നിരവധി മുങ്ങിമരണങ്ങളാണ് വിവിധ ജില്ലകളിൽ നിന്നായി പുറത്തുവരുന്നത്. ഇവരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളും ആണ്. ഇതുമായി ബന്ധപ്പെട്ട് കേരള പോലീസ് പ്രത്യേകം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇവയെല്ലാം തന്നെ വിഫലമായ അവസ്ഥയാണുള്ളത്.
സംസ്ഥാനത്ത് ഇന്നും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ മുങ്ങി മരിച്ചു. തിരുവനന്തപുരത്തും ഇടുക്കിയിലും ആണ് മുങ്ങിമരണങ്ങൾ ഉണ്ടായത്. തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ബിടെക് വിദ്യാർഥി മുതുവിള സ്വദേശി മഹാദേവ് എന്ന 22 വയസ്സുകാരനാണ് മുങ്ങിമരിച്ചത്. പാലോട് ചെലഞ്ചി ആറ്റിൽ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
ഇടുക്കി തൊടുപുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രൻ എന്ന 30 വയസ്സുകാരനാണ് മരിച്ചത്. അമരം കാവിനു താഴെയുള്ള പുളിഞ്ചോട് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴാണ് അഖിൽ അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടമുണ്ടായത്.
Discussion about this post